ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയ പരസ്യങ്ങൾ നൽകിയ ഇനത്തിൽ 163.62 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആംആദ്മി പാർട്ടിക്കു നോട്ടിസ് നൽകി. പണം നൽകിയില്ലെങ്കിൽ പാർട്ടിയുടെ സ്വത്ത് കണ്ടുകെട്ടുമെന്നും സംസ്ഥാന ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡിഐപി) വ്യക്തമാക്കി. പരസ്യത്തുകയും പലിശയും ഉൾപ്പെടുന്ന തുക 10 ദിവസത്തിനുള്ളിൽ നൽകണം. 2017 മാർച്ച് 31 വരെ പരസ്യം നൽകിയതിനു ചെലവായ 99.31 കോടി രൂപയും പലിശയായ 64.31 കോടി രൂപയും ആണ് നൽകേണ്ടത്. 

സംസ്ഥാന സർക്കാർ പരസ്യമെന്ന രീതിയിൽ എഎപി രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നും ഇതിനു ചെലവാക്കിയ 97 കോടി രൂപ പാർട്ടിയിൽ നിന്ന് ഈടാക്കണമെന്ന് ലഫ്. ഗവർണർ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. സർക്കാർ ഫണ്ട് എഎപി പരസ്യം ചെയ്യാൻ ഉപയോഗിക്കുന്നുവെന്ന പരാതി പരിശോധിച്ച് തീരുമാനമെടുക്കാൻ കമ്മിറ്റി ഓൺ കണ്ടന്റ് റഗുലേഷൻ ഇൻ ഗവൺമെന്റ് അഡ്വർടൈസിങ്ങിന് (സിസിആർജിഎ) ഡൽഹി ഹൈക്കോടതി 2016 സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു. പാർട്ടിയിൽ നിന്നു പണം തിരിച്ചു പിടിക്കണമെന്നായിരുന്നു സിസിആർജിഎയുടെ ഉത്തരവ്. ഇതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജിയും തള്ളി. 

English Summary: Arvind Kejriwal asked to pay Rs 163 crore ‘misspent’ on ads within 10 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com