ദാവൂദിന്റെ ‘വിവാഹതന്ത്രം’; പാക്കിസ്ഥാൻകാരിയുമായുള്ള വിവാഹം ആദ്യ ഭാര്യയെക്കുറിച്ചുള്ള അന്വേഷണം തടയാൻ
Mail This Article
മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാൻകാരിയെ രണ്ടാം വിവാഹം ചെയ്തെന്നും എന്നാൽ ആദ്യ ഭാര്യ മെഹ്‌ജബീൻ ഷെയ്ഖിൽനിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും വെളിപ്പെടുത്തൽ. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലി ഷാ പാർക്കറാണു ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യോട് ഇക്കാര്യം പറഞ്ഞത്.
ദാവൂദിന്റെ ഇന്ത്യയിലുള്ള ബന്ധുക്കളുമായി അടുപ്പം പുലർത്തുന്ന മെഹ്‌ജബീനിൽ നിന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ തിരിക്കാനാണു രണ്ടാം വിവാഹമെന്നാണു സൂചന. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്കു സമീപം സൈനിക മേഖലയിലാണു താമസിക്കുന്നതെന്നും മൊഴിയിലുണ്ട്.
രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ഉൾപ്പെടെയുള്ള പ്രമുഖരെ ആക്രമിച്ചു ജനങ്ങളെ ഭീതിയിലാഴ്ത്താൻ ദാവൂദ് പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ നവംബറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ ആരോപിച്ചിരുന്നു
English Summary: Dawood Ibrahim has second wife, his sister Haseena Parkar's son tells NIA