കടൽ ഭരിക്കാൻ ഇനി ഇന്ത്യയുടെ ‘വാഗിർ’; അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ മുങ്ങിക്കപ്പൽ
Mail This Article
മുംബൈ ∙ സ്കോർപീൻ ക്ലാസ് ‘കൽവരി’ ശ്രേണിയിലുള്ള ഇന്ത്യയുടെ അഞ്ചാമത്തെ അന്തർവാഹിനി ഐഎൻഎസ് വാഗിർ മുംബൈയിൽ കമ്മിഷൻ ചെയ്തു. രാജ്യാന്തരതലത്തിൽ ഏറ്റവും മികച്ച സെൻസറുകൾ, ശത്രുസന്നാഹങ്ങളെ ഉപരിതലത്തിലും അടിത്തട്ടിലും കൃത്യമായി ആക്രമിക്കാനുള്ള ശേഷി, എതിരാളികളുടെ സാന്നിധ്യം കണ്ടെത്താനുള്ള മികച്ച സംവിധാനം തുടങ്ങിയവ സവിശേഷതകളാണ്.
രണ്ടു വർഷത്തിനിടെ നാവികസേനയുടെ ഭാഗമായ മൂന്നാമത്തെ മുങ്ങിക്കപ്പലാണ് ഇതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. കൽവരി ശ്രേണിയിൽ, ഫ്രാൻസിന്റെ സഹകരണത്തോടെ മസ്ഗാവ് കപ്പൽനിർമാണശാലയിൽ നിർമിക്കുന്ന ആറു മുങ്ങിക്കപ്പലുകളിൽ അഞ്ചാമത്തേതാണിത്. കൂറ്റൻ മീനായ വാഗിറിൽ നിന്നാണു പേര് കണ്ടെത്തിയത്. 1973ൽ നാവികസേനയുടെ ഭാഗമായ ആദ്യത്തെ വാഗിർ 2001ൽ ഡികമ്മിഷൻ ചെയ്തിരുന്നു.
English Summary: INS Vagir commissioned into the Indian Navy