ADVERTISEMENT

ന്യൂഡൽഹി ∙ റെയിൽവേയിൽ ഇനി സ്വകാര്യവൽക്കരണ നടപടികളുണ്ടാവില്ലെന്നു മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും പാതകളുമെല്ലാം സർക്കാരിന്റേതു തന്നെയാണെന്ന് ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

രാജ്യത്തെ എല്ലാ സ്റ്റേഷനുകളും ഘട്ടം ഘട്ടമായി വികസിപ്പിക്കാൻ നടപടികളെടുക്കുകയാണ്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഹൈബി ഈഡന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. സിഗ്നലിങ് സംവിധാനം മാറ്റിസ്ഥാപിക്കാനുള്ള കാലതാമസമാണ് ഇപ്പോഴുള്ളത്.

ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകളോടു കൂടി ചർച്ച ചെയ്ത് കേന്ദ്ര നിയമം കൊണ്ടുവരുമെന്ന് കെ.മുരളീധരന്റെ ചോദ്യത്തിന് ഐടി വകുപ്പിന്റെ കൂടി ചുമതലയുള്ള അശ്വിനി വൈഷ്ണവ് മറുപടി നൽകി. സംസ്ഥാന പരിധിയിലുള്ള വിഷയമാകയാൽ കേന്ദ്രത്തിന് സമവായത്തിലൂടെ മാത്രമേ മുന്നോട്ടു പോകാനാവൂ.

കേരളത്തിലെ പൂട്ടിപ്പോയ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പുനരുദ്ധാരണ പാക്കേജുകളൊന്നും നിലവിൽ പരിഗണനയില്ലെന്ന് ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ അറിയിച്ചു. സർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്ത് പൂട്ടിയ 7 എസ്റ്റേറ്റുകളിൽ മൂന്നെണ്ണമേ കേരളത്തിലുള്ളൂ.

 

English Summary: No more privatization in Railway: minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com