ADVERTISEMENT

അഗർത്തല ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം നടത്തിയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.‌ അക്രമികൾ ആരായാലും രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാൻ ഡൽഹിയിലുള്ള മുഖ്യമന്ത്രി മണിക് സാഹ നിർദേശിച്ചതായി ഡിജിപി അമിതാഭ് രഞ്ജൻ പറഞ്ഞു.

സെപാഹിജല ജില്ലയിലെ ബിസാൽഗഡ് മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് അതിർത്തിഗ്രാമമായ നെഹൽചന്ദ്രനഗറിൽ വച്ച് കോൺഗ്രസ്, സിപിഎം, സിപിഐ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. എഐസിസി ജനറൽ സെക്രട്ടറി അജോയ്‌കുമാർ, കോൺഗ്രസ് എംപി അബ്ദുൽ ഖലിഖ്, സിപിഎം എംപി എളമരം കരീം, സിപിഐ എംപി ബിനോയ് വിശ്വം എന്നിവർ നെഹൽചന്ദ്രനഗർ ചന്തയിലെത്തിയപ്പോൾ ‘ഭാരത് മാതാ കീ ജെയ്’ മുദ്രാവാക്യം മുഴക്കി ഒരു സംഘം അവരുടെ വാഹനം ആക്രമിക്കുകയായിരുന്നു എന്ന് സിപിഎം നേതാവ് രഖാൽ മജുംദാർ പറഞ്ഞു. ആക്രമണത്തിൽ ഒരു കാർ പൂർണമായും 2 കാറുകൾ ഭാഗികമായും തകർന്നു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഈ മേഖലയിലെ ഇരുപതിലേറെ കടകൾ കത്തിനശിച്ചിരുന്നു. ഈ മാസം 2ന് ആണ് തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത്.

English Summary: Three people arrested in Tripura attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com