മോദിക്കു നൊബേൽ സാധ്യതയെന്ന റിപ്പോർട്ട്; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സമിതി ഉപമേധാവി

narendra-modi-nagaland-twitter
SHARE

ന്യൂഡൽഹി ∙ സമാധാന നൊബേൽ പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു നോർവെയിലെ നൊബേൽ സമിതി ഉപ മേധാവി അസ്‌ലി തൊജെ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലിഷ് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അസ്‌ലി തൊജെ പിന്നീടു വാർത്താ ഏജൻസികളെ അറിയിച്ചു.

യുക്രെയ്ൻ പ്രതിസന്ധിയിൽ മോദി ഇടപെടുകയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്കു മുന്നറിയിപ്പു നൽകുകയും ചെയ്തതിനെ വാർത്താ ചാനലിൽ അസ്‌ലി തൊജെ അഭിനന്ദിക്കുന്നുണ്ട്.  എന്നാൽ, ലോകത്തെ ഏറ്റവും മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായാണു മോദി കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹത്തിനു സമാധാന നൊബേൽ ലഭിച്ചാൽ അത് അർഹതപ്പെട്ട അംഗീകാരമാകുമെന്നും അസ്‌ലി പറഞ്ഞതായി വാർത്താചാനൽ റിപ്പോർട്ട് ചെയ്യുകയും വിശകലനം നടത്തുകയും ചെയ്തു. ന്യൂസ് ചാനൽ പ്രചരിപ്പിക്കുന്നതുപോലെ ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും വ്യാജവാർത്ത ചർച്ച ചെയ്യേണ്ടതില്ലെന്നും അസ്‌ലി വ്യക്തമാക്കി.

English summary: Nobel prize for Modi; Fake news

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS