ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പോസ്റ്റർ പതിപ്പിച്ചതിനു ഡൽഹി പൊലീസ് നൂറിലേറെ കേസുകൾ റജിസ്റ്റർ ചെയ്തു. പ്രിന്റിങ് പ്രസ് ഉടമകളായ 2 പേർ ഉൾപ്പെടെ 6 പേർ അറസ്റ്റിലായി. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചതിനാണ് വ്യാപകമായി കേസ് റജിസ്റ്റർ ചെയ്തത്.  

ആംആദ്മി പാർട്ടി ഓഫിസിൽനിന്നു പുറത്തുവന്ന വാൻ പരിശോധിച്ചപ്പോഴാണു പോസ്റ്ററുകൾ കണ്ടെത്തിയത്. എഎപി ഓഫിസിൽ നൽകാനാണു സ്ഥാപന ഉടമ നിർദേശിച്ചതെന്നു ഡ്രൈവർ മൊഴി നൽകി. കോവിഡ് വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ച സംഭവത്തിൽ 2 വർഷം മുൻപ് 30 പേരെ അറസ്റ്റ് ചെയ്തിരുന്നു.

English Summary: 36 Cases, 6 Arrests Over Anti-Modi Posters, AAP Says "Peak Dictatorship"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com