ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷത്തെ അടിച്ചമർത്താൻ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 കക്ഷികൾ സുപ്രീം കോടതിയിൽ സംയുക്ത ഹർജി നൽകി. ദേശീയ അന്വേഷണ ഏജൻസികളുടെ കേസുകളിൽ അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവയിൽ മാർഗരേഖ വേണമെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ അഞ്ചിനു വാദം കേൾക്കും.

കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി എന്ന ആശയം മനസ്സിൽ സൂക്ഷിക്കുന്ന തൃണമൂൽ, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, ബിആർഎസ് എന്നിവ ഈ നീക്കത്തിനൊപ്പവും അണിചേർന്നതു ശ്രദ്ധേയമായി. ഡിഎംകെ, ആർജെഡി, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ പക്ഷം), ജെഎംഎം, ജനതാദൾ (യു), സിപിഎം, സിപിഐ, നാഷനൽ കോൺഫറൻസ് എന്നിവയാണു ഹർജി നൽകിയ മറ്റു കക്ഷികൾ.

∙ ‘ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് എന്റെ പോരാട്ടം. അതിന് എന്തു വില കൊടുക്കാനും തയാർ.’ – രാഹുൽ ഗാന്ധി

English Summary: Opposition parties approach supreme court against CBI - Enforcement Directorate misuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com