ADVERTISEMENT

പത്തനംതിട്ട ∙ ദീർഘദൂര ട്രെയിനുകളിൽ എസി കോച്ചുകൾ കൂട്ടുകയും സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറയ്ക്കുകയും ചെയ്തത് ദുരന്തവ്യാപ്തി കൂട്ടിയതായി ആക്ഷേപം. അതിഥിത്തൊഴിലാളികൾ ആശ്രയിക്കുന്ന 2 പ്രധാന ട്രെയിനുകളാണ് അപകടത്തിൽപെട്ടത്. രണ്ടു ട്രെയിനുകളിലും ജനറൽ കോച്ചുകൾ തിങ്ങിനിറഞ്ഞിരുന്നത് മരണസംഖ്യ കൂടാൻ ഇടയാക്കി.

ഷാലിമാർ–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസിൽ 5 സ്ലീപ്പറും 2 ജനറൽ കോച്ചുകളും മാത്രമാണുള്ളത്. അതേസമയം 9 തേഡ് എസി ഉൾപ്പെടെ 12 എസി കോച്ചുകളുണ്ട്. ബെംഗളൂരു–ഹൗറ ട്രെയിനിലാകട്ടെ 7 സ്ലീപ്പറും 2 ജനറൽ കോച്ചുകളും മാത്രമാണുള്ളത്. ബാക്കി 10 കോച്ചുകളും എസിയാണ്. കൂടുതൽ വരുമാനത്തിനായാണ് എസി കോച്ചുകളുടെ എണ്ണം കൂട്ടുന്നത്. 

English Summary: Train Incident in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com