ADVERTISEMENT

ഷാലിമാർ ∙ അപകടത്തിന് 5 ദിവസത്തിനുശേഷം ഷാലിമാറിൽ നിന്ന് ഓട്ടം തുടങ്ങിയ കൊറമാണ്ഡൽ എക്സ്പ്രസിൽ നൊമ്പരക്കാഴ്ചയായി രഞ്ജിത് മൊണ്ടാൽ. അപകടത്തിൽപ്പെട്ട കൊറമാണ്ഡൽ എക്സ്പ്രസിൽ മകനുണ്ടായിരുന്നു. അപകടശേഷം കാണാതായ അവനെത്തേടിയാണ് ഇന്നലെ അതേ ട്രെയിനിൽ രഞ്ജിത് മൊണ്ടാൽ കയറിയത്.

സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽ ജോലി അന്വേഷിച്ചു പോവുകയായിരുന്നു മകൻ. 288 പേർ മരിച്ച അപകടത്തിൽ മകൻ പെട്ടിട്ടുണ്ടാകുമെന്നു രഞ്ജിത് ആശങ്കപ്പെടുന്നു. അപകടത്തിനു തൊട്ടുമുൻപ് ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിളിക്കുമ്പോൾ ബെല്ലടിക്കുന്നുണ്ട്. പക്ഷേ, ഫോണെടുക്കുന്നില്ല. അപകടസ്ഥലത്തെത്തി നേരിട്ട് അന്വേഷിക്കാനാണ് യാത്ര. 

English Summary: Ranjit Mondal boards coromandal express just days after the balasore accident to look for his son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com