ADVERTISEMENT

ഗുവാഹത്തി ∙ രണ്ടാം ലോകയുദ്ധകാലത്ത് അസമിൽ ജീവൻ നഷ്ടപ്പെട്ട 1000 ഭടൻമാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ അമേരിക്ക അസം സർക്കാരിന്റെ സഹായം തേടി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായി കൊൽക്കത്തയിലെ യുഎസ് കോൺസൽ ജനറൽ മെലിൻഡ പാവേക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യയിൽ കാണാതായ യുഎസ് ഭടന്മാരുടെ അവശിഷ്ടങ്ങൾ തേടി അമേരിക്ക 5 ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ജപ്പാനെതിരായ യുദ്ധത്തിൽ ചൈനയെ സഹായിക്കാൻ ഇന്ത്യയിലെ താവളങ്ങളിൽനിന്നു ഹിമാലയത്തിനു മുകളിലൂടെ പറക്കുന്നതിനിടെ കാണാതായ യുഎസ് വിമാനങ്ങളിലെ സൈനികരുടെ അവശേഷിപ്പുകൾക്കായാണ് തിരച്ചിൽ. 2 വൈമാനികരുടെ അവശിഷ്ടങ്ങൾ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ട്. 

English Summary : US seeks remains of dead soldiers in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com