ADVERTISEMENT

ന്യൂഡൽഹി∙ വിനിമയത്തിലുള്ള 2,000 രൂപ നോട്ടുകളുടെ മൂന്നിൽ രണ്ടു ഭാഗവും ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മാർച്ച് 31ലെ കണക്കനുസരിച്ച് 2,000 രൂപയുടെ 3.62 ലക്ഷം കോടി കറൻസികളാണുണ്ടായിരുന്നത്. മേയ് 19ന് ആണു 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. മേയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം. സെപ്റ്റംബർ 30 വരെ സമയമുണ്ട്. നോട്ടുകളിൽ 85 ശതമാനവും നിക്ഷേപമായാണ് എത്തിയത്. 

വിലക്കയറ്റത്തോത് 4% ആക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്ന് ഗവർണർ പറഞ്ഞു. എന്നാൽ എൽനിനോ പ്രതിഭാസം ഇതിന് വെല്ലുവിളിയായി മാറാം. ഇത് പ്രതികൂലമായാൽ ഭക്ഷ്യവസ്തുക്കളുടെ വില കൂടാം. 

ഈ സാമ്പത്തികവർഷം വിലക്കയറ്റത്തോത് 5.1% ആയിരിക്കുമെന്നാണു കരുതുന്നത്. ഇതു ക്രമേണ 4% ആയി കുറയുമെന്നും അതിനനുസരിച്ച് പലിശനിരക്കിൽ കുറവു പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Reserve Bank Governor about 2,000rs Note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com