സ്വകാര്യസ്ഥാപനങ്ങളുടെ സൗജന്യതാമസം; ജീവനക്കാരുടെ നികുതിഭാരം കുറയും
Mail This Article
ന്യൂഡൽഹി ∙ സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സൗജന്യ താമസസൗകര്യം ഉപയോഗിക്കുന്ന ജീവനക്കാർ നൽകേണ്ട ആദായനികുതി സെപ്റ്റംബർ 1 മുതൽ കുറയും. ഇതിനായി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഇതോടെ ഇത്തരം ജീവനക്കാർക്ക് കയ്യിൽ കിട്ടുന്ന ശമ്പളം വർധിക്കും.
ശമ്പളത്തിനൊപ്പമുള്ള ആനുകൂല്യമായിട്ടാണ് പല സ്ഥാപനങ്ങളും സൗജന്യ താമസസൗകര്യം നൽകുന്നത്. ഇക്കാരണത്താൽ ഇത് ജീവനക്കാരന്റെ വരുമാനമായി കണക്കാക്കും. വാടക നൽകേണ്ടതില്ലെങ്കിലും നികുതി അടയ്ക്കണം. സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിഷ് ചെയ്യാത്ത താമസസൗകര്യമെങ്കിൽ നഗരത്തിന്റെ ജനസംഖ്യ കണക്കാക്കിയാണ് മൂല്യം കണക്കാക്കുന്നത്. ഇതിലാണ് ആദായനികുതി വകുപ്പ് വ്യത്യാസം വരുത്തിയിരിക്കുന്നത്.
English Summary: Tax burden will be reduced of employees who using Free accommodation of private institutions