ADVERTISEMENT

ന്യൂഡൽഹി ∙ 2035ൽ ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം ആരംഭിക്കുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഒക്ടോബറിൽ ഗഗൻയാൻ പദ്ധതിയുടെ അവലോകനയോഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 2035 ൽ ബഹിരാകാശനിലയം ആരംഭിക്കാൻ നിർദേശം നൽകിയത്. ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

2019 ൽ കെ.ശിവൻ ഐഎസ്ആർഒ ചെയർമാൻ ആയിരിക്കുമ്പോഴാണ് ബഹിരാകാശനിലയം സംബന്ധിച്ച ആദ്യ അവതരണം നടക്കുന്നത്. 20 ടൺ ഭാരം ഉദ്ദേശിക്കുന്ന നിലയം ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലത്തിലാകും പ്രവർത്തിക്കുക. ബഹിരാകാശയാത്രികർക്ക് 15 മുതൽ 20 ദിവസം വരെ അവിടെ തങ്ങാനാകും.

രാജ്യാന്തര ബഹിരാകാശ നിലയവും (ഐഎസ്എസ്) ചൈനയുടെ ടിയൻഗോങുമാണ് നിലവിലുള്ള നിലയങ്ങൾ. ബഹിരാകാശത്ത് മനുഷ്യൻ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഒറ്റ നിർമിതിയാണ് ഐഎസ്എസ്. യുഎസ്, റഷ്യ, കാനഡ എന്നിവയടക്കം 15 രാഷ്ട്രങ്ങൾ ചേർന്നാണ് ഇതു നിർമിച്ചത്.

English Summary:

India will have its own space station in 2035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com