ADVERTISEMENT

മിസോറമിൽ 15 വനിതകൾ മത്സരിച്ചതിൽ ഇത്തവണ 3 പേർ ജയിച്ചു. ഇത്രയധികം വനിതകൾ ജയിക്കുന്നത് ഇതാദ്യമാണ്. പല ടേമിലായി 4 വനിതകൾ മാത്രമാണു മുൻപ് നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരാളും. 

വനിതാ ബിൽ പാർലമെന്റ് പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിലായി വിജയിച്ചത് 79 വനിതകളാണ് (11.63%). 679 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. 2018 ൽ ജയിച്ചത് 64 വനിതകളായിരുന്നു (9.43%). 

ബില്ലിൽ നിർദേശിക്കുന്ന 33% വനിതാ എംഎൽഎമാർ നിയമസഭകളിലെത്താൻ 5 സംസ്ഥാനങ്ങളിലായി മൊത്തം 224 പേർ ജയിക്കണം. ബിൽ ലോക്സഭ പാസാക്കിയെങ്കിലും വനിതകൾക്ക് 33% സംവരണ അനുവദിച്ചുള്ള തിരഞ്ഞെടുപ്പിന് ഇനിയും വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും. ഛത്തീസ്ഗഡ് നിയമസഭയിലാണ് 5 സംസ്ഥാനങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ വനിതാ സാന്നിധ്യം. 

ഛത്തീസ്ഗഡ്: ആകെ സീറ്റ് 90, വനിതാ എംഎൽഎമാർ 19 (21.11%) 

രാജസ്ഥാൻ: ആകെ സീറ്റ് 200, വനിതകൾ 20 (10.00%) 

മധ്യപ്രദേശ്: ആകെ സീറ്റ് 230, വനിതകൾ 27 (11.74%) 

തെലങ്കാന: ആകെ സീറ്റ് 119, വനിതകൾ 10 (8.40%) 

മിസോറം: ആകെ സീറ്റ് 40, വനിതകൾ 3 (7.50%) 

ഇന്ത്യയിലാകെ സീറ്റ് 4,033, വനിതകൾ 373 (9.24%) 

(ജമ്മു കശ്മീർ ഒഴികെ) 

English Summary:

Three women win in Mizoram assembly election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com