ADVERTISEMENT

പട്ന/ ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. ചൈനീസ് കമ്പനിക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ജനുവരി അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ഇ.ഡി. നോട്ടിസ് നൽകി. തേജസ്വിക്കു വിദേശ യാത്രയ്ക്കു കോടതി അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇ.ഡി. നോട്ടിസ് നൽകിയത്.

ജനുവരി 6 മുതൽ 18 വരെ ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ സന്ദർശനത്തിനാണു സിബിഐ കോടതി അനുമതി നൽകിയത്. 22നു ഹാജരാകാൻ നേരത്തേ നോട്ടിസ് നൽകിയിരുന്നെങ്കിലും തേജസ്വി എത്തിയിരുന്നില്ല. 2011 ൽ പഞ്ചാബിലെ മാൻസ ജില്ലയിൽ തൽവാന്ദി സാബോ ഊർജ പദ്ധതിയുടെ നിർമാണത്തിനായി 263 ചൈനക്കാർക്ക് വീസ ലഭ്യമാക്കാൻ അനർഹമായി ഇടപെട്ടുവെന്നാണു കാർത്തിക്കെതിരായ കേസ്.

English Summary:

Karti Chidambaram appeared before Enforcement Directorate; Tejashwi Yadav must appear on January 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com