ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യ പുതുവർഷ ദിനത്തിൽ വിക്ഷേപിച്ച എക്സ്റേ പോളാരിമെട്രി ഉപഗ്രഹത്തിൽ (എക്സ്പോസാറ്റ്) നിന്ന് ആദ്യ സന്ദേശം ലഭിച്ചു. കാസിയോപിയ എ (കാസ് എ) എന്ന സൂപ്പർനോവ അവശിഷ്ടത്തിൽ നിന്നുള്ള തരംഗങ്ങളെയാണ് പ്രപഞ്ചത്തിലെ വിവിധ സ്രോതസ്സുകളിൽ നിന്നെത്തുന്ന എക്സ്റേ തരംഗങ്ങളെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച എക്സ്പോസാറ്റിലെ എക്സ്പെക്ട് (XSPECT) എന്ന പഠനോപകരണം പിടിച്ചെടുത്തത്. 

ജനുവരി 5ന് എക്സ്പെക്ട് പിടിച്ചെടുത്ത കാസ് എ വികിരണങ്ങളിൽ നിന്ന് മഗ്നീഷ്യം, സിലിക്കൺ, സൾഫർ, ആർഗൺ, കാൽസ്യം, ഇരുമ്പ്, നിയോൺ എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു. പ്രപഞ്ചത്തിലെ തീവ്രമായ ഊർജ പ്രതിഭാസങ്ങളെക്കുറിച്ച് ചുരുളഴിയാത്ത രഹസ്യങ്ങൾ എക്സ്പെക്ട് കണ്ടെത്തുമെന്നാണു പ്രതീക്ഷ.

മനുഷ്യൻ ഏറ്റവും കൂടുതൽ പഠിച്ച സൂപ്പർനോവ അവശിഷ്ടങ്ങളിലൊന്നാണ് കാസിയോപിയ എ . ഭൂമിയിൽ നിന്ന് 11,000 പ്രകാശ വർഷം (9.46 ലക്ഷം കോടി കിലോമീറ്റാണ് ഒരു പ്രകാശവർഷം) അകലെ കാസിയോപിയ നക്ഷത്ര സമൂഹത്തിലാണ് കാസ് എ സ്ഥിതി ചെയ്യുന്നത്. പ്രത്യേക കാരണങ്ങളാൽ ഭീമൻ നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് സൂപ്പർനോവ. ഇങ്ങനെ പൊട്ടിത്തെറിച്ച ശേഷം നക്ഷത്രങ്ങളുടെ ഉൾക്കാമ്പിനു ചുറ്റും അവശിഷ്ടങ്ങൾ കൊണ്ടു പുറംപാളി രൂപപ്പെടുമ്പോഴാണ് സൂപ്പർനോവ അവശിഷ്ടമായി (Supernova Remnant) മാറുന്നത്. 

English Summary:

First message from XPoSat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com