ADVERTISEMENT

ന്യൂഡൽഹി ∙ ഒഡീഷ മുൻ മുഖ്യമന്ത്രിയും പ്രമുഖ ഗോത്രവർഗ നേതാവുമായ ഗിരിധർ ഗമാങ്ങും കുടുംബവും കോൺഗ്രസിൽ മടങ്ങിയെത്തി. 2015ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം, കഴിഞ്ഞവർഷം കെ.ചന്ദ്രശേഖർ റാവു നയിക്കുന്ന ബിആർഎസിന്റെ ഭാഗമായിരുന്നു. ഒഡീഷയിലെ കൊറാപുട് മണ്ഡലത്തിൽനിന്ന് 9 തവണ എംപിയായ ഗമാങ് 10 മാസത്തോളം ഒഡീഷ മുഖ്യമന്ത്രിയായിരുന്നു.

ഭാര്യ ഹേമ ഗമാങ് എംപിയും എംഎൽഎയുമായിരുന്നു. ഇവരുടെ മകൻ ശിശിർ ഗമാങ്, ബിജെപി നേതാവും മുൻ എംപിയുമായ സഞ്ജയ് ഭോയ് എന്നിവർക്കു കോൺഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പ്രാഥമികാംഗത്വം നൽകി.

1999ൽ എ.ബി.വാജ്പേയി സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിൽ ഗമാങ് ചെയ്ത വോട്ട് വിവാദമായിരുന്നു. അതിന് 2 മാസം മുൻപ് ഒഡീഷ മുഖ്യമന്ത്രിയായ ഗമാങ്, ലോക്സഭാംഗത്വം രാജിവച്ചിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലോക്സഭയിൽ വോട്ടുരേഖപ്പെടുത്തിയതായിരുന്നു വിവാദം. ഒരു വോട്ടിനു (270–269) വാജ്പേയി സർക്കാർ വീഴുകയും ചെയ്തു.

English Summary:

Giridhar Gamang and his family returned to Congress in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com