ADVERTISEMENT

ന്യൂഡൽഹി ∙ അജ്ഞാത മൃതദേഹങ്ങളിൽ നിന്നു ഡിഎൻഎ പ്രൊഫൈൽ ശേഖരിച്ചു സൂക്ഷിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. മൃതദേഹങ്ങൾ മറവു ചെയ്താലും ഭാവിയിൽ ആളെ തിരിച്ചറിയേണ്ട സാഹചര്യമുണ്ടെങ്കിൽ ഇതു സഹായകമാകുമെന്നാണ് ഹർജിയിലെ വാദം. 40,000 അജ്ഞാത മൃതദേഹങ്ങൾ പ്രതിവർഷം കണ്ടെത്തുന്നുണ്ടെന്ന കണക്കും ഹർജിയിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് 2018 ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനുള്ള ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കുംമുൻപ് കാലാവധി കഴിഞ്ഞു. വീണ്ടും അവതരിപ്പിച്ച ബിൽ കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടുകയും സർക്കാർ പിൻവലിക്കുകയും ചെയ്തുവെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിനു നിർദേശം നൽകാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അറിയിച്ചു. ഡിഎൻഎ ശേഖരണമാണു ഹർജിയിലെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് സർക്കാരിന്റെ പ്രതികരണം തേടിയത്. ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കും.

English Summary:

Supreme Court issued Notice on PIL seeking preparation of DNA index to identify unclaimed dead bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com