ADVERTISEMENT

ഭക്തർക്കു പ്രവേശനം അനുവദിച്ച ആദ്യദിവസം അയോധ്യ രാമക്ഷേത്രത്തിലെത്തിയത് 5 ലക്ഷത്തോളം പേരെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ കണക്ക്. മന്ത്രിമാരടക്കം പല വിഐപികളുമെത്തിയതിന്റെ തിരക്കു കൂടിയായതോടെ ഗതാഗതം സ്തംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകിട്ട് അയോധ്യയിലെത്തി. രാത്രി 9 വരെയാണ് ദർശനം അനുവദിച്ചത്. അപ്പോഴും ആയിരങ്ങൾ പുറത്തു കാത്തുനിൽക്കുകയായിരുന്നു. 

തിങ്കളാഴ്ച രാത്രി മുതൽ ക്യൂ നിന്ന പലർക്കും ഇന്നലെ ഉച്ചയോടെയാണ് അകത്തുകയറാനായത്. ഉച്ചയ്ക്കു 2.30 വരെ പ്രവേശനം നിർത്തിവച്ചതായി മൈക്കിലൂടെ അനൗൺസ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് ചിലർ തളർന്നുവീഴുകയും ചെയ്തു. 

English Summary:

Ayodhya Temple Trust says 5 lakh people have reached the temple on day 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com