വില തുച്ഛം, ഗുണം മെച്ചം ഇനി നാനോ വളത്തിന്റെ കാലം

Mail This Article
ന്യൂഡൽഹി ∙ നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.
നാനോ സാങ്കേതികവിദ്യയിലൂടെ ലഭ്യതയുടെ പ്രശ്നം മറികടക്കാനാവും. 1350 രൂപ വിലയുള്ള ഒരു ചാക്ക് ഡൈ അമോണിയം ഫോസ്ഫേറ്റിനു തുല്യമാണ് 500 മില്ലി ബോട്ടിലിലുള്ള ഡിഎപി നാനോ പതിപ്പ്. ഇത് 600 രൂപയ്ക്കു ലഭ്യമാക്കും. ഇതോടെ കർഷകർക്കു വളം വാങ്ങാനുള്ള ചെലവു കുറയും. 1,350 രൂപയുടെ ചാക്കിന്റെ യഥാർഥ വില 4,000 രൂപയോളമാണ്. ബാക്കി തുക നിലവിൽ സർക്കാർ സബ്സിഡി നൽകുന്നു. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ വികസിപ്പിച്ച നാനോ യൂറിയ 2021ലാണ് പുറത്തിറക്കിയത്.