ADVERTISEMENT

പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മഹാസഖ്യം വിജയിച്ച ഏക സീറ്റാണ് കിഷൻഗഞ്ച്. കോൺഗ്രസിലെ മുഹമ്മദ് ജാവേദാണ് വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ സീമാഞ്ചൽ മേഖലയിലെ ഈ സീറ്റിൽ എഐഎംഐഎം മത്സരിക്കുന്നത് മഹാസഖ്യത്തിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലയിൽ പാർട്ടിയുടെ 5 സ്ഥാനാർഥികൾ വിജയിച്ചിരുന്നു. അതേസമയം, പത്തിലേറെ സീറ്റുകളിൽ എഐഎംഐഎം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതു മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണമായി. 

എന്നാൽ, പാർട്ടിയുടെ വിജയിച്ച അഞ്ചിൽ 4 പേരും ആർജെഡിയിലേക്ക് കൂറുമാറിയിരുന്നു. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയോടു കണക്കുതീർക്കുമെന്ന വാശിയിലാണ് ഉവൈസി.

English Summary:

Asaduddin Owaisi announced AIMIM candidate in Kishanganj constituency for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com