ADVERTISEMENT

ലക്നൗ∙ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വിധി പറഞ്ഞ ജഡ്ജിക്ക്, വിരമിച്ചതിനു പിന്നാലെ സർവകലാശാല ഓംബുഡ്സ്മാനായി നിയമനം.

വാരാണസി ജില്ലാ ജഡ്ജിയായിരുന്ന എ.കെ.വിശ്വേശയ്യയാണ്, യുപി സർക്കാർ ലക്നൗവിൽ സ്ഥാപിച്ച ഡോ. ശകുന്തള മിശ്ര നാഷനൽ റീഹാബിലിറ്റേഷൻ സർവകലാശാലയുടെ ഓംബുഡ്സ്മാനായി ചുമതലയേറ്റത്. 3 വർഷത്തേക്കാണ് നിയമനം.

ജനുവരി 31ന്, സർവീസിൽ നിന്നു വിരമിക്കുന്ന ദിവസമാണ് ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ വിശ്വേശയ്യ അനുകൂല വിധി പറഞ്ഞത്. 31 വർഷങ്ങൾക്കു ശേഷമാണ് അവിടെ ഹിന്ദു വിഭാഗത്തിന് പൂജയ്ക്കായി അനുമതി ലഭിച്ചത്.

English Summary:

Appointed Gyanvapi judge as university ombudsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com