ADVERTISEMENT

ഹമിർപുർ (യുപി) ∙ കൂട്ടബലാത്സംഗത്തിനിരയായ ശേഷം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട 2 പെൺകുട്ടികളിൽ ഒരാളുടെ പിതാവിനെ (45) മരിച്ചനിലയിൽ കണ്ടെത്തി. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് തൂങ്ങിമരിച്ചതാണെന്നു ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ 28ന് ആണ് ഹമിർപുർ സ്വദേശികളായ 16 ഉം 14 ഉം വയസ്സുള്ള പെൺകുട്ടികളെ കാണാതായത്. മണിക്കൂറുകൾക്കുശേഷം കാൻപുരിലെ ഒരു ഇഷ്ടികച്ചൂളയ്ക്കു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇഷ്ടികച്ചൂളയിലെ കരാറുകാരൻ രാംരൂപ് നിഷാദ് (48), മകൻ രാജു (18), മരുമകൻ സഞ്ജയ് (19) എന്നിവർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാൻ പ്രതികൾ വിഡിയോ തയാറാക്കിയതും പൊലീസ് കണ്ടെടുത്തു. പ്രതികൾ ഇപ്പോൾ ജയിലിലാണ്.

സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഉത്തർപ്രദേശിൽ സ്ത്രീകൾ നീതി തേടുമ്പോൾ കുടുംബാംഗങ്ങളെ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണെന്നും ഉന്നാവ്, ഹത്രസ് മുതൽ കാൻപുർ വരെ ഇതാണു സ്ഥിതിയെന്നും അവർ പറഞ്ഞു.

English Summary:

Father of girl who was raped and hanged is also dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com