ADVERTISEMENT

ചെന്നൈ ∙തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥിയും പാർട്ടി എംഎൽഎയുമായ നൈനാർ നാഗേന്ദ്രന്റെ ജീവനക്കാരിൽ നിന്നു പിടിച്ചെടുത്ത 4 കോടിയോളം രൂപയുടെ സ്രോതസ്സ് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. നൈനാറിന്റെ ബന്ധുവിനെയും കമ്പനിയിലെ 2 ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ച പൊലീസ് എംഎൽഎയ്ക്ക് വീണ്ടും സമൻസ് നൽകി. നേരത്തേ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 

അതിനിടെ, 4 കോടി പിടിച്ചതിലും ഡിഎംകെയുടെ തിരുനെൽവേലി ഈസ്റ്റ് ജില്ലാ സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് 28.5 ലക്ഷം രൂപ പിടികൂടിയ സംഭവത്തിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം കേസെടുക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇരു സംഭവങ്ങളും പിഎംഎൽഎ വകുപ്പിനു കീഴിൽ വരില്ലെന്ന് ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു. 

English Summary:

Summons sent again to BJP candidate on cash for vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com