ADVERTISEMENT

ടെഹ്റാൻ ∙ ഈ മാസം 13ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരായ 17 ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചു. പോർച്ചുഗലിൽനിന്ന് യാത്ര ആരംഭിച്ച എംഎസ്‍സി ഏരീസ് എന്ന കപ്പൽ ഉടമകളുടെ ഇസ്രയേൽ ബന്ധം ആരോപിച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആൻ ടെസ ജോസഫിനെ 18ന് മോചിപ്പിച്ചിരുന്നു.

ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരുമുണ്ട്. പോർച്ചുഗലിലെ പുതിയ വിദേശകാര്യമന്ത്രി പൗളോ റാംഗൽ ഇറാന്റെ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിനുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണ് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചത്. ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കുമെന്ന സൂചനയുണ്ട്.

"വാർത്ത ഏറെ സന്തോഷം നൽകുന്നു. നാട്ടിലെത്തിയ ശേഷം മലയാളികളായ മറ്റു 3 പേരുമായും വാട്‌സാപ്പിലൂടെ ബന്ധപ്പെടുമായിരുന്നു. സുരക്ഷിതരാണെന്ന് അവർ പറഞ്ഞിരുന്നു. ഞങ്ങളുടെ മോചനത്തിനു വേണ്ടി പ്രവർത്തിച്ച ഒരുപാടു പേരോട് നന്ദി." - ആൻ ടെസ ജോസഫ്

English Summary:

Crew of the ship seized by Iran may be released soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com