ഗണേഷിന്റെ ഓഫിസ് സെക്രട്ടറി കൂലിക്കാരൻ; പിന്നിൽ വൻഗൂഢാലോചന: മാപ്പുസാക്ഷി
Mail This Article
കാസർകോട്∙ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല വെറും കൂലിക്കാരനെന്ന് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. പ്രദീപിനു പിന്നില്‍ വൻ ഗൂഢാലോചനാ സംഘമുണ്ട്. സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയാണ്. പ്രദീപ് കാസർകോട് വന്നത് ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലെന്നും മാപ്പുസാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു.
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ ചൊവ്വാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ് ഈ ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തോ എന്ന് അറിയണമെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
English Summary: Actress Abduction Case: Approver Says About Conspiracy