ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിപ്രകാരം ശിവഗിരിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ നിന്നു സംസ്ഥാന ടൂറിസം കോർപറേഷനെ (കെടി‍ഡിസി) ഒഴിവാക്കിയതു കേന്ദ്ര–കേരള ബന്ധത്തെ മോശമായി ബാധിക്കുമെന്നു കടകംപള്ളി സുരേന്ദ്രന്റെ കത്ത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് അയച്ച കത്തിൽ ശിവഗിരി വികസനപരിപാടികൾ ഐടിഡിസിയെ ഏൽപ്പിച്ചത് അനുചിതമാണെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര വിനോദസഞ്ചാരവകുപ്പ് പത്തനംതിട്ടയിലും തൃശൂരിലും 23നും 24നും നടത്തുന്ന പരിപാടികളെയും മന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് ഉത്സവകാലമായതിനാൽ ഈ പരിപാടികൾക്കു പ്രസക്തിയില്ല. വിനോദസഞ്ചാരമേഖലയെ രാജ്യാന്തരതലത്തിൽ പ്രചരിപ്പിക്കുന്ന അതുല്യഭാരതം (ഇൻക്രെഡിബിൾ ഇന്ത്യ) പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. പലതവണ കത്തുനൽകിയിട്ടും അവഗണിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിനെ അറിയിക്കാതെ പദ്ധതികൾ കേന്ദ്രം നേരിട്ടു നടപ്പാക്കുന്നതാണു വിമർശനങ്ങൾക്കു കാരണം. ശിവഗിരി വികസനത്തിനു പണം അനുവദിക്കാനായി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു സമർപ്പിച്ച പദ്ധതികൾ വെട്ടിക്കുറച്ചാണു സ്വദേശി ദർശനിൽ ഉൾപ്പെടുത്തിയത്. വർക്കല ജനാർദനസ്വാമി ക്ഷേത്രം, പാപനാശം കടപ്പുറം ഉൾപ്പെടെ കേരളം നിർദേശിച്ച അനുബന്ധവികസന പരിപാടികളെല്ലാം കേന്ദ്രം തള്ളിക്കളഞ്ഞു. പത്തനംതിട്ടയിലും തൃശൂരിലും സംഘടിപ്പിക്കുന്ന പരിപാടികൾ സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. ഇതിന്റെ ചുമതല കേന്ദ്രം നേരിട്ടു ജില്ല കലക്ടർമാർക്കു നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com