ADVERTISEMENT

ശബരിമല ∙ ശരണമന്ത്രങ്ങൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പസന്നിധിയിൽ ലക്ഷാർച്ചന തുടങ്ങി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ബ്രഹ്മകലശം പൂജിച്ച് ഐശ്വര്യ സമ‍ൃദ്ധിക്കായുള്ള ലക്ഷാർച്ചനയ്ക്ക് തുടക്കം കുറിച്ചു. ബ്രഹ്മകലശത്തിനു ചുറ്റുമിരുന്ന് 15 ശാന്തിക്കാർ അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി.

ചൈതന്യം നിറഞ്ഞ ബ്രഹ്മകലശത്തിലെ ഭസ്മം ഉച്ചപൂജയുടെ സ്നാനകാലത്ത് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. തുടർന്നു കളഭാഭിഷേകവും നടന്നു. ഇന്നും ലക്ഷാർച്ചനയുണ്ട്. ഉദയാസ്മയ പൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും നടന്നു. ഇന്നലെ രാവിലെയും ദർശനത്തിനു നല്ല തിരക്ക് ഉണ്ടായിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഏറെയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com