ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മികച്ച നേട്ടമെന്ന് മനോരമ ന്യൂസ് - കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലം. യുഡിഎഫിന് 13 മുതൽ 15 വരെയും എൽഡിഎഫിന് 2 മുതൽ 4 വരെയും സീറ്റുകളിൽ ജയസാധ്യത. ബിജെപി ഒരു സീറ്റും നേടാം. 13 സീറ്റുകളിൽ യുഡിഎഫിനും 2 സീറ്റുകളിൽ എൽഡിഎഫിനും വ്യക്തമായ മേൽക്കൈ ഉണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതം. ഇവയിൽ ആലപ്പുഴയിലും തൃശൂരിലും എൽഡിഎഫിനും കണ്ണൂരിലും കോഴിക്കോട്ടും യുഡിഎഫിനും തിരുവനന്തപുരത്ത് ബിജെപിക്കുമാണു നേരിയ മുൻതൂക്കം.

യുഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങൾ: കാസർകോട്, വടകര, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം.

എൽഡിഎഫിനു മുൻതൂക്കമുള്ളത് പാലക്കാട്ടും ആറ്റിങ്ങലിലുമാണ്. തിരുവനന്തപുരമൊഴികെ മറ്റ് 4 ഫോട്ടോഫിനിഷ് മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്.

ഇടതുമുന്നണിയുടെ വോട്ടുവിഹിതം 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 4 ശതമാനം കുറയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 40% വോട്ട് നേടിയത് ഇത്തവണ 36% ആയി കുറയാം. ബിജെപി നാലുശതമാനം കൂടുതൽ വോട്ട് നേടി 11ൽ നിന്ന് 15 ശതമാനത്തിലെത്താം. യുഡിഎഫിന് 42ൽ നിന്ന് ഒരു ശതമാനം വോട്ട് മാത്രമാണ് കൂടുന്നത്. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 38.86%, എൽഡിഎഫ് 43.31%, ബിജെപി 15.01% എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. 

മാതൃഭൂമി ന്യൂസ് സർവേയിലും 15 – 4 – 1 

മാതൃഭൂമി ന്യൂസ് ചാനൽ എക്സിറ്റ് പോൾ സർവേയിലും കേരളത്തിൽ യുഡിഎഫ് 15, എൽഡിഎഫ് 4, ബിജെപി 1. യുഡിഎഫ്: കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂർ, ആലത്തൂർ, മലപ്പുറം, പൊന്നാനി, വടകര, വയനാട്, കണ്ണൂർ, കാസർകോട്. എൽഡിഎഫ്: ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്. എൻഡിഎ: തിരുവനന്തപുരം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com