ADVERTISEMENT

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനുള്ള സർക്കാർ ധനസഹായമായ 4 ലക്ഷം രൂപ ഇനി നിർമാണ പുരോഗതിയുടെ ഘട്ടങ്ങൾ അടിസ്ഥാനമാക്കി നൽകും. നിർമാണ പൂർത്തീകരണത്തിന്റെ ശതമാനം കണക്കാക്കി നൽകുന്ന രീതി ധനസഹായം വൈകിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

സംസ്ഥാന ദുരന്ത സഹായ നിധിയിൽ നിന്നുള്ള വിഹിതം പലർക്കും മുൻകൂറായി തന്നെ നൽകിയിട്ടുണ്ട്. ഇതാണ് ആദ്യ ഗഡു. തുടർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുന്ന 2 ഗഡുക്കളിൽ ആദ്യത്തേത് തറയും രണ്ടാമത്തേത് ലിന്റൽ ലെവൽ പൂർത്തീകരിക്കുമ്പോഴുമാകും വിതരണം ചെയ്യുക. ഇതു സംബന്ധിച്ചു ഭേഗതി വരുത്തി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

നേരത്തെ, ദുരിതാശ്വാസനിധിയിൽ നിന്നുള്ള ആദ്യ വിഹിതം വീടിന്റെ 25% പൂർത്തീകരിക്കുമ്പോഴും ശേഷിക്കുന്ന തുക 75% തീർക്കുമ്പോഴും നൽകാനാണ് ഉത്തരവിട്ടിരുന്നത്. എന്നാൽ, ശതമാനം കണക്കാക്കുന്നതിൽ ഫീൽഡ് തലത്തിൽ ഏകീകരണ സ്വഭാവം ഇല്ലാത്തതിനാൽ സഹായം വിതരണം വൈകുകയാണെന്നു ജില്ലാ കലക്ടർമാർ ഉൾപ്പെടെ പരാതിപ്പെട്ടിരുന്നു. ഘട്ടങ്ങൾ അടിസ്ഥാനമാക്കി നൽകാൻ ആവശ്യം ഉന്നയിച്ച് തൃശൂർ ജില്ലാ കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സർക്കാരിനു കത്തെഴുതുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com