ബാർ തൊഴിലാളി പുനരധിവാസ സെസ്; പിരിച്ചെടുത്ത 957 കോടി എവിടെ?
Mail This Article
കൊച്ചി ∙ തൊഴിൽരഹിതരായ ബാർ തൊഴിലാളികളുടെ പുനരധിവാസ, ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി മദ്യത്തിന്മേൽ 5% അധിക സെസ് ഏർപ്പെടുത്തി സർക്കാർ 5 വർഷംകൊണ്ടു പിരിച്ചെടുത്ത 1059.04 കോടി രൂപയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കു വിതരണം ചെയ്തത് 8.73 കോടി രൂപ മാത്രം.
2014 മുതൽ 2018 വരെ ബവ്റിജസ് കോർപറേഷൻ വഴി വിൽപന നടത്തിയ മദ്യത്തിന്മേൽ ചുമത്തിയ സെസ് വരുമാനമാണിത്.
സർക്കാർ തന്നെ െഹെക്കോടതിയിൽ നൽകിയ കണക്കാണിത്. 93 കോടിയോളം രൂപ പലതരം ബോധവൽക്കരണ പരിപാടികൾക്കായി ചെലവഴിച്ചുവെന്നും പറയുന്നു.
ബാക്കി പണം എന്തു ചെയ്തെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ഇതുവരെ തൊഴിൽ കിട്ടാത്തവർക്കായി സ്വയം തൊഴിൽ പദ്ധതി തുടങ്ങുമെന്നാണ് അവകാശവാദം. പക്ഷേ, അത്തരത്തിൽ പെട്ടവർ 100 പേരേയുള്ളൂവെന്നു സർക്കാർ തന്നെ പറയുന്നു.
സെസ് വരുമാനം 1059 (കോടി),
ചെലവിട്ടത്
തൊഴിലാളികൾക്ക് നൽകിയത്- 8.73കോടി
ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസം, ബോധവൽക്കരണം -26.62
ലഹരി വിമുക്തബോധവൽക്കരണം -66.32.