ADVERTISEMENT

തിരുവനന്തപുരം ∙ മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹം തട്ടിക്കയറിയതു നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. സെൻകുമാറിനൊപ്പം വന്ന  2 പേർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം  ചെയ്തു.

സെൻകുമാറിനെ ഡിജിപിയാക്കിയതു തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്നു മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചതാണു സെൻകുമാറിനെ പ്രകോപിപ്പിച്ചത്. താങ്കൾ മാധ്യമ പ്രവർത്തകനാണോ, മദ്യപിച്ചിട്ടുണ്ടോ, ചോദ്യം ഉന്നയിക്കുകയാണെങ്കിൽ വേദിക്കു മുന്നിൽ വന്നു ചോദിക്കണമെന്നും സെൻകുമാർ പറഞ്ഞു. 

വേദിക്കു മുന്നിൽ എത്തിയ കടവിൽ റഷീദിനോട് ഇതേ ചോദ്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. താൻ അക്രഡിറ്റേഷൻ ഉള്ള ലേഖകനാണെന്നും മദ്യപിച്ചോ എന്നറിയാൻ പരിശോധനയ്ക്കു വിധേയനാകാൻ തയാറാണെന്നും ലേഖകൻ പറഞ്ഞു. 

ഇതിനിടെയാണു സെൻകുമാറിന്റെ കൂടെ വന്ന ചിലർ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മറ്റു മാധ്യമ പ്രവർത്തകർ ഇടപെട്ടതോടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവരോടു പുറത്തു പോകാൻ സെൻകുമാർ തന്നെ ആവശ്യപ്പെട്ടു. ഗുരുതരമായ രോഗത്തിനു ലേഖകൻ ഈയിടെ ചികിത്സയിലായിരുന്നു.

ചെന്നിത്തലയുടെ ആരോപണത്തെ താൻ ഏഴാംകൂലിയിട്ടു വെട്ടിയതാണെന്നും അതിനു ശേഷം  അദ്ദേഹം മിണ്ടിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു. വേണമെങ്കിൽ എട്ടാം കൂലിയുണ്ടെന്നും തുറുപ്പുകൾ മുഴുവൻ തന്റെ പോക്കറ്റിലാണെന്നും അദ്ദേഹം പറഞ്ഞു സെൻകുമാറിനെതിരെ കടവിൽ റഷീദ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. 

English Summary: T.P. Senkumar response to media person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com