പെട്ടിമുടി: 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
Mail This Article
×
മൂന്നാർ ∙ പെട്ടിമുടി ഉരുൾപൊട്ടിലിൽപെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ചിന്നത്തായ് (62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹങ്ങൾ പെട്ടിമുടി പുഴയിലെ ഗ്രേവൽ ബാങ്ക് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. ഇതോടെ മരണം 58 ആയി. 12 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.
ഉരുൾപൊട്ടലിൽ തകർന്ന ലയങ്ങളുടെ സമീപത്തു താമസിക്കുന്ന ഫോറസ്റ്റ് വാച്ചർ മുരുകന്റെ വളർത്തുനായ്ക്കളാണ് പുഴയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രണ്ടു വയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയതും കുവി എന്ന വളർത്തുനായയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടു മൃതദേഹങ്ങളും സംസ്കരിച്ചു. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
English summary: Pettimudi: Two more body recovered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.