ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി നേതാവും മുൻ പിഎസ്‌സി ചെയർമാനുമായ കെ.എസ്.രാധാകൃഷ്ണൻ അധികമായി പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് അതു തിരിച്ചുപിടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് രാധാകൃഷ്ണന്റെ അപേക്ഷ കണക്കിലെടുത്ത് ആനുകൂല്യങ്ങൾ അനുവദിച്ചത്.

2011 മുതൽ 2016 വരെ രാധാകൃഷ്ണൻ പിഎസ്‌സി ചെയർമാൻ ആയിരുന്നു; അതിനു മുൻപ് സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറും. പിഎസ്‌സി ചെയർമാൻ എന്ന നിലയിൽ പെൻഷനും ആനുകൂല്യങ്ങളും വേണമെന്നാവശ്യപ്പെട്ട് 2013ൽ സർക്കാരിനു കത്തു നൽകി. 2013 മാർച്ച് 31ലെ മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു.

എൽഡിഎഫ് സർക്കാർ വന്നതിനു പിന്നാലെ കൊച്ചി ഇടപ്പള്ളി സ്വദേശി മുൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി.  ധനവകുപ്പും അഡ്വക്കറ്റ് ജനറലും നൽകിയ ഉപദേശം കണക്കിലെടുത്താണ് അധികമായി കൈപ്പറ്റിയ പെൻഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.

English Summary: Extra pension of K.S. Radhakrishnan to be seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com