ADVERTISEMENT

തിരുവനന്തപുരം∙ നക്സൽവേട്ടയ്ക്കിടെ തിരുനെല്ലി കാട്ടിൽ പൊലീസ് വെടിയേറ്റു മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്കായി സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത തുകയാണ് 50 ലക്ഷം രൂപ. 1970 ഫെബ്രുവരി 18ന് ആണ് വർഗീസ് കൊല്ലപ്പെട്ടത്.

വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞതിനെ തുടർന്നു ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിനു നിവേദനം നൽകാനായിരുന്നു കോടതി നിർദേശം. തുടർന്നു സഹോദരങ്ങൾ നൽകിയ നിവേദനം പരിശോധിച്ചാണു നഷ്ടപരിഹാരം നിശ്ചയിച്ചത്. ജനങ്ങൾക്കു വേണ്ടി സമരം ചെയ്തതിനു ഭരണകൂടത്താൽ കൊലചെയ്യപ്പെട്ട മറ്റ് അനേകം പേർക്കുള്ള നീതി കൂടിയാണിതെന്ന് സർക്കാർ തീരുമാനത്തെക്കുറിച്ച് വർഗീസിന്റെ മൂത്ത സഹോദരൻ എ. ജോസഫ് പറഞ്ഞു. 

English Summary: Kerala government to give 50 lakhs to kin of Naxal leader Varghese as compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com