ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു കമ്മിഷൻ കലാശക്കൊട്ട് വിലക്കിയെങ്കിലും സ്ഥാനാർഥികളുടെ റോഡ് ഷോയും പ്രവർത്തകരുടെ ആരവങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആഘോഷപൂർവം സമാപനം. ഇന്നു നിശ്ശബ്ദ പ്രചാരണത്തിനു ശേഷം നാളെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളിൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂറിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്യാം. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു നടക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. വോട്ടർമാർ 2.74 കോടി.

അന്വേഷണങ്ങൾക്ക് 1950

ഓഫിസ് സമയത്ത് 1950 എന്ന നമ്പറിൽ വിളിച്ചാൽ അതതു കലക്ടറേറ്റുകളിൽ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾക്കു മറുപടി ലഭിക്കും

പട്ടികയിൽ പേരുണ്ടോ

www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചു തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്നു വേഗം കണ്ടെത്താം. 

Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാം. ബൂത്തിലെ വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്ത് അതു മുഴുവൻ പരിശോധിച്ചും പേരുണ്ടോ എന്നുറപ്പിക്കാം.

9 തിരിച്ചറിയൽ രേഖകൾ

∙ വോട്ടർ തിരിച്ചറിയൽ കാർഡ്

∙ ആധാർ കാർഡ്

∙ തൊഴിൽ കാർഡ്

∙ പാൻ കാർഡ്

∙ ഫോട്ടോ പതിച്ച ബാങ്ക് / 

പോസ്റ്റ് ഓഫിസ് പാസ്ബുക്ക്

∙ ആരോഗ്യ ഇൻഷുറൻസ് 

സ്മാർട് കാർഡ്

∙ ഡ്രൈവിങ് ലൈസൻസ്

∙ പാസ്പോർട്ട്

∙ കേന്ദ്ര / സംസ്ഥാന ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡ്

English Summary: Kerala ready for assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com