ADVERTISEMENT

മാർച്ച് 21 രാവിലെ: എറണാകുളം കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്നു സനു മോഹൻ, ഭാര്യ, മകൾ വൈഗ എന്നിവർ ആലപ്പുഴയിലേക്ക്. ഭാര്യയെ അമ്പലപ്പുഴയിലെ ബന്ധുവീട്ടിലാക്കുന്നു.

രാത്രി 7.00: മറ്റൊരു ബന്ധുവീട്ടിൽ പോയശേഷം അമ്പലപ്പുഴയിൽ തന്നെയുള്ള ഭാര്യവീട്ടിലേക്കു തിരിച്ചെത്താമെന്നു പറഞ്ഞു സനു മോഹൻ മകൾ വൈഗയുമൊത്തിറങ്ങുന്നു.

രാത്രി 9.10: കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തുന്നു.

രാത്രി 9.30: വൈഗയെയും കൂട്ടി ഫ്ലാറ്റിനു പുറത്തേക്കു പോകുന്നു.

രാത്രി 9.45: ഭാര്യാപിതാവിനെ സനു മോഹൻ ഫോണിൽ വിളിക്കുന്നു. കുശലാന്വേഷണം നടത്തുന്നു.

രാത്രി 12.00: സനു മോഹനും വൈഗയും തിരിച്ചെത്തിയില്ല. ഭാര്യവീട്ടുകാർ ബന്ധുവീട്ടിൽ അന്വേഷിക്കുന്നു. അവിടെയെത്തിയില്ല. കങ്ങരപ്പടിയിലെ ഫ്ലാറ്റിലും അന്വേഷണം. 2 പേരെയും കാണാനില്ല.

മാർച്ച് 22 രാവിലെ 8.30: തൃക്കാക്കര പൊലീസിൽ പരാതി നൽകുന്നു. ഉച്ചയ്ക്കു വൈഗയുടെ മൃതദേഹം കാക്കനാട് മുട്ടാർ പുഴയിൽനിന്നു കണ്ടെടുക്കുന്നു. സനു മോഹനും മുങ്ങി മരിച്ചിരിക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ.

മാർച്ച് 25: സനു മോഹന്റെ കാര്യത്തിൽ പൊലീസിനു സംശയം. സനു മോഹനു പണമിടപാടുകളുണ്ടായിരുന്നതായും പുണെയിൽ കേസുകളിൽ പ്രതിയായിരുന്നതായും മൊഴികൾ.

മാർച്ച് 26: സനു മോഹന്റെ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കാർ കോയമ്പത്തൂർ വരെ എത്തിയതായി ദൃശ്യങ്ങളിൽ. എന്നാൽ ഓടിച്ചതു സനുവാണെന്നതിനു തെളിവില്ല.

ഏപ്രിൽ 10: സനു മോഹൻ കർണാടക കൊല്ലൂരിൽ ലോഡ്ജിൽ മുറിയെടുക്കുന്നു.

16 : രാവിലെ 8.45: ലോഡ്ജിൽനിന്നു മുങ്ങുന്നു. 9.30ന് കുന്ദാപുര–ഉഡുപ്പി റൂട്ടിലുള്ള ബസിൽ കയറി വനമേഖലയിൽ ഇറങ്ങുന്നു. മറ്റൊരു ബസിൽ ഉഡുപ്പിയിലേക്ക്.

16–17: ഉഡുപ്പിയിൽനിന്നു കാർവാറിലേക്ക്.

18: രാവിലെ കാർവാറിൽ പിടിയിലാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com