ADVERTISEMENT

കൊച്ചി ∙ വൈഗ കൊലക്കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹൻ സേലത്ത് ഒളിവിൽ താമസിച്ച രണ്ടു സ്ഥലങ്ങളിൽ ഇന്നലെ പൊലീസ് തെളിവെടുത്തു. 

ഒരു ഹോട്ടലിലെ ജീവനക്കാർ സനുവിനെ തിരിച്ചറിഞ്ഞു. കോയമ്പത്തൂരിൽ കണ്ടെടുത്ത സനു മോഹന്റെ കാർ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. സനു കോയമ്പത്തൂരിൽ വിറ്റ വൈഗയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. ബെംഗളൂരു, ഗോവ, മുംബൈ എന്നിവിടങ്ങളിൽ കൂടി തെളിവെടുപ്പു ശേഷിക്കുന്നുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടു നടപടികൾ പൂർത്തിയാക്കി മടങ്ങുകയാണു പൊലീസിന്റെ ലക്ഷ്യം. 29നാണു സനുവിനെ കോടതിയിൽ തിരികെ ഹാജരാക്കേണ്ടത്. തെളിവെടുപ്പു പൂർത്തിയാക്കി ഇവിടെ എത്തിച്ച ശേഷമാകും അവസാന വട്ടം ചോദ്യം ചെയ്യൽ. 

സനുവിന്റെ ഏതാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരിൽ ചിലരെ സനുവിനൊപ്പമിരുത്തി ചോദ്യം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com