പാസിന് 2 ലക്ഷം അപേക്ഷ; 15,000 തള്ളി, സൈറ്റ് പിണങ്ങി
Mail This Article
തിരുവനന്തപുരം ∙ ലോക്ഡൗണിലെ യാത്രയ്ക്കുള്ള പൊലീസ് പാസിന് ഇതുവരെ രണ്ടു ലക്ഷത്തോളം അപേക്ഷകൾ. പൊലീസ് വെബ്സൈറ്റ് ഇടയ്ക്കു പണിമുടക്കി. 81,797 പേർക്ക് അനുമതി നൽകി. 15,761 അപേക്ഷ തള്ളി. 77,567 എണ്ണം പരിഗണനയിലാണ്.
അനിവാര്യ യാത്രകൾക്കേ പാസ് നൽകൂവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി വിജയ് സാഖറെയും വ്യക്തമാക്കി. ആവശ്യം ബോധ്യപ്പെട്ടാൽ 6 മണിക്കൂറിനകം നൽകും.
പാസ്: മാനദണ്ഡം ഇങ്ങനെ
∙ കൂലിപ്പണിക്കാർക്കും ദിവസ വേതനക്കാർക്കും ജോലിക്കു പോകാനാണു പ്രധാനമായും പാസ്. അവശ്യവിഭാഗമെങ്കിൽ തിരിച്ചറിയൽ കാർഡ് മതി.
∙ മരണം, ഉറ്റ ബന്ധുവിന്റെ വിവാഹം, അനിവാര്യ ആശുപത്രി യാത്ര എന്നിവയ്ക്കും പാസ്.
∙ നിർമാണ തൊഴിലാളികൾക്കു പാസ് നൽകുമെങ്കിലും തുടർച്ചയായി യാത്ര ചെയ്യരുത്. തൊഴിലുടമ താമസ സൗകര്യം ഒരുക്കണം. വലിയ കെട്ടിട പദ്ധതികൾക്കു കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകാൻ കരാറുകാർ രേഖ കാണിച്ചാൽ മതി. ∙ വീട്ടുജോലിക്കാർക്കും ഹോംനഴ്സിനും പാസിന് തൊഴിലുടമയ്ക്ക് അപേക്ഷിക്കാം.
English Summary: Covid, two lakh applications for travel pass