ADVERTISEMENT

തിരുവനന്തപുരം ∙ എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കോവിഡ് ഒപി തുടങ്ങണമെന്നു സർക്കാർ നിർദേശം.  സ്വകാര്യ ആശുപത്രികളിലെ 50 % ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കോവിഡ് രോഗികൾക്കു മാറ്റിവയ്ക്കണം. ഗവ. ആശുപത്രികൾ 31 വരെ കോവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർക്കാരിന്റെ പുതിയ ചികിത്സാ മാർഗനിർദേശത്തിൽ പറയുന്നു. മറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികൾക്കു മാത്രം.

മറ്റു നിർദേശങ്ങൾ

∙ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി. ഇവിടെ കോവിഡ് പരിശോധനയുമാകാം.

∙ താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകളും കുറഞ്ഞത് 5 വെന്റിലേറ്ററുകളും സജ്ജമാക്കണം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.

∙ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ മരുന്ന് ഉറപ്പാക്കണം.

∙ കിടപ്പുരോഗികൾ കോവിഡ് പോസിറ്റീവായാൽ വീട്ടിൽ ഓക്സിജൻ എത്തിക്കാൻ വാർഡ് തല സമിതികൾ സംവിധാനമൊരുക്കണം.

English Summary: Covid OP in all private hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com