ADVERTISEMENT

കൊച്ചി∙ കടവന്ത്ര ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ മൂന്നാം പ്രതി രവി പൂജാരിയെ 22 വരെ റിമാൻഡ് ചെയ്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു രവി പൂജാരിയെ അടുത്ത ദിവസം എത്തിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ(എടിഎസ്) അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ.എൽ.യേശുദാസ് സായുധ പൊലീസിന്റെ അകമ്പടിയോടെയാണ് രവി പൂജാരിയെ ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരാക്കിയത്.

ഓൺലൈനിൽ അഭിഭാഷകനുമായി സംസാരിക്കാനും പ്രതിക്ക് അവസരം നൽകി. ക‍ടവന്ത്ര, കാസർകോട് വെടിവയ്പു കേസുകളിൽ രവി പൂജാരി കുറ്റസമ്മതം നടത്തിയതിനാൽ കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.

Content Highlight: Ravi Pujari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com