ADVERTISEMENT

കൊച്ചി∙ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചിയിലെ ലഹരി സംഘങ്ങളുമായി മാർട്ടിനു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.

സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ മാർട്ടിനു നിക്ഷേപമുള്ള ബാങ്കുകൾക്കു പൊലീസ് നോട്ടിസ് നൽകി. മണിചെയിൻ തട്ടിപ്പു സംഘങ്ങളുമായി മാർട്ടിനു സാമ്പത്തിക ഇടപാടുകളുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

ഒരു യുവതിയെ മർദിച്ചത് ഒളിവിൽ കഴിയുമ്പോൾ

മറൈൻ ഡ്രൈവ് ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി സംഭവം വാർത്തയായതോടെ ഒളിവിൽ താമസിക്കാൻ കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് രണ്ടാമത്തെ യുവതിയെ മർദിച്ചതെന്നു പൊലീസ് കണ്ടെത്തി. കാക്കനാട്ടെ ഫ്ലാറ്റിന്റെ ഉടമയായ യുവതിയുമായും മാർട്ടിന് അടുപ്പമുണ്ടായിരുന്നു. 

English Summary: Second Complaint Against Martin Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com