പൊലീസിനു ‘ചാകര’ക്കാലം; പിഴയായി കിട്ടിയത് 35 കോടി
Mail This Article
തിരുവനന്തപുരം∙ കോവിഡ് കാലത്ത് ജനങ്ങളെ ‘പിഴിഞ്ഞ്’ പൊലീസിനു കിട്ടിയത് 35 കോടി രൂപ. ജനുവരി മുതൽ ഈ മാസം 8 വരെ പിഴ ഇനത്തിൽ ആകെ 35,17,57,048 രൂപ പൊലീസിനു ലഭിച്ചു.
ഈ കാലയളവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 82,630 പേർക്കെതിരെയാണു കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 500 മുതൽ 5000 രൂപ വരെയാണു പിഴ.
ഇത്തവണത്തെ ലോക്ഡൗൺ കാലയളവിലാണു പിഴയിനത്തിൽ കൂടുതൽ തുക ലഭിച്ചത്. കഴിഞ്ഞ മാസം 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 1,96,31,100 രൂപയാണ് കിട്ടിയത്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയാണു ചുമത്തുന്നത്. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ. മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നു പിഴ അടയ്ക്കാൻ വേണ്ടി മാത്രം എല്ലാ ജില്ലകളിലും പൊലീസ് പ്രത്യേക അക്കൗണ്ട് തുടങ്ങിയിരുന്നു.
English Summary: Police collected 35 crore as penalty in Covid season