പാട്ടിന്റെ മയിൽ മറഞ്ഞു, തൂമണിപ്പീലി തന്ന്
Mail This Article
×
കൊച്ചി ∙ ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വദകരിൽ മധുമഴ പെയ്യിച്ച കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ (73) അന്തരിച്ചു. കോവിഡ് ബാധിതനായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് 5.40നായിരുന്നു. സംസ്കാരം ഇന്നു 11നു പച്ചാളം ശാന്തികവാടത്തിൽ.
ആറു മാസത്തോളമായി അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിയവേയാണു കോവിഡ് ബാധിച്ച് 9ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ വിവേകോദയം സ്കൂൾ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണു ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്. മരുമകൾ: പരേതയായ ഡോ. ഉമ. 1948 മേയ് 3നു കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവതിയമ്മയുമാണു മാതാപിതാക്കൾ.
English Summary: Poet S Ramesan Nair passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.