ADVERTISEMENT

കോഴിക്കോട് ∙ രാമനാട്ടുകര സ്വർണക്കടത്തിന്റെയും അനുബന്ധ കേസുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. തീവ്രവാദ ബന്ധങ്ങളുള്ള കേസുകൾ തീവ്രവാദവിരുദ്ധ സ്ക്വാഡിനു കൈമാറാനും ധാരണയായി. 

സ്വർണം നഷ്ടമായവരോ മർദനമേറ്റവരോ പരാതി നൽകാത്ത സാഹചര്യത്തിലാണു സ്വമേധയാ കേസെടുത്തത്. മോഷണം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിനു കീഴിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷ്കുമാറിനാണ് അന്വേഷണ മേൽനോട്ടം. സ്വർണക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, പിടിച്ചുപറി, ക്വട്ടേഷൻ, വ്യാജരേഖ നിർമാണം അടക്കമുള്ള കേസുകളിൽ വിശദമായ അന്വേഷണമുണ്ടാകും. 

രാമനാട്ടുകര കേസിനു പുറമേ വിവിധ ജില്ലകളിലെ സമാനസ്വഭാവമുള്ള കേസുകളുടെ അന്വേഷണം ഏകോപിപ്പിക്കാനും, പുതിയ സംഭവങ്ങളുണ്ടായാൽ കേസെടുക്കാനുമാണു തീരുമാനം. അന്വേഷണസംഘത്തെ അടുത്തയാഴ്ചയോടെ തീരുമാനിക്കും.

Content Highlight: Ramanattukara gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com