ഇറാനിൽ നിന്നുള്ള ലഹരിമരുന്ന് ലക്ഷദ്വീപിൽ പലതവണ ഒളിപ്പിച്ചെന്ന് മൊഴി
Mail This Article
×
കൊച്ചി∙ ഇറാനിൽ നിന്നു ശ്രീലങ്കയിലേക്കു കടത്തുന്ന ലഹരിമരുന്നും ആയുധങ്ങളും ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ പലതവണ ഒളിപ്പിച്ചിട്ടുണ്ടെന്നു അറസ്റ്റിലായ ശ്രീലങ്കൻ വംശജരുടെ മൊഴി.
വിഴിഞ്ഞം കടലിൽ കഴിഞ്ഞ മാർച്ച് 18നു 300 കിലോഗ്രാം ലഹരിമരുന്നും 5 എകെ47 തോക്കുകളുമായി അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശികളാണു കേന്ദ്ര ഏജൻസികൾക്കു മൊഴി നൽകിയത്. ഇവരുടെ മൊഴികൾ പിന്തുടർന്നാണ് അങ്കമാലി കിടങ്ങൂരിൽ വാടകയ്ക്കു താമസിച്ചു ലഹരി കടത്തും ആയുധക്കടത്തും നിയന്ത്രിച്ചിരുന്ന ശ്രീലങ്കൻ സ്വദേശികളായ സുരേഷ്, സൗന്ദർരാജൻ എന്നിവരെ അറസ്റ്റ് ചെയ്തത്.
English Summary: Drug smuggling through Lakshadweep; Investigation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.