ADVERTISEMENT

കൊച്ചി ∙ കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള 84 ദിവസമെന്നത് സംബന്ധിച്ച് ചിലർക്കു മാത്രം ഇളവ് നൽകിയത് എന്തുകൊണ്ടാണെന്നു ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ഇന്നുതന്നെ വിശദീകരണ പത്രിക നൽകാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകിയ ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ ഇതുസംബന്ധിച്ച ഹർജി നാളെ വിധി പറയാൻ മാറ്റി.

തൊഴിലാളികൾക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. 84 ദിവസത്തെ ഇടവേള വേണമെന്ന വ്യവസ്ഥ വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്നവർക്കും ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ പോയവർക്കും ഇളവു ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയതായി ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇത്തരത്തിൽ ഇളവ് നൽകുന്നതെങ്ങനെയാണെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചത്.

‍രോഗഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന ഡോക്ടർമാർ, നഴ്സുമാർ അടക്കം ആരോഗ്യപ്രവർത്തകർ, പൊലീസ് തുടങ്ങിയ മുന്നണി പോരാളികൾക്ക് നാലാഴ്ചയ്ക്കുശേഷം രണ്ടാമത്തെ ഡോസ് എടുക്കാൻ സർക്കാർ അനുമതി നൽകിയെന്നും ഹർജിക്കാരൻ അറിയിച്ചു. 

English Summary: High Court on covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com