ADVERTISEMENT

കോതമംഗലം∙ നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി രഖിൽ ജീവനൊടുക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കണ്ണൂർ മുണ്ടയാട് കണ്ടമ്പേത്ത് വീട്ടിൽ ആദിത്യൻ (31) ആണു പിടിയിലായത്. ലൈസൻസ് ഇല്ലാത്ത തോക്ക് വാങ്ങാൻ രഖിലിനു കൂട്ടുനിന്നതിനും തോക്ക് വാങ്ങിയ വിവരം മറച്ചുവച്ചതിനുമാണു കേസ്. തോക്ക് വാങ്ങാൻ രഖിലിനൊപ്പം ആദിത്യനും ബിഹാറിലെത്തിയിരുന്നു. 

ഒളിവിലായിരുന്ന ആദിത്യനെ കണ്ണൂരിൽ നിന്നു കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. രഖിൽ തോക്കുപയോഗിച്ചു മാനസയെ കൊലപ്പെടുത്തിയ വിവരം ആദിത്യൻ ബിഹാർ സ്വദേശികളെ അറിയിച്ചിരുന്നതായാണു വിവരം. തുടരന്വേഷണത്തിന്റെ ഭാഗമായി ആദിത്യനുമൊത്തു കോതമംഗലം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാലംഗ സംഘം ബിഹാറിനു പോയി. 

English Summary : Manasa murder case: One more arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com