ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എത്ര പേർക്കു കോവിഡ് പ്രതിരോധശേഷിയുണ്ടെന്നറിയാൻ ആരോഗ്യവകുപ്പു നടത്തുന്ന സിറോ പ്രിവലൻസ് സർവേയുടെ സാംപിൾ ശേഖരണം അന്തിമഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ സർവേഫലം അറിയാം. സ്കൂൾ തുറക്കൽ ഉൾപ്പെടെ തീരുമാനിക്കുന്നത് ഈ സർവേഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 

പരിശോധന ഇങ്ങനെ

കോവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ആർജിച്ചിട്ടുണ്ടോ എന്നു തിരിച്ചറിയുകയാണു സർവേയുടെ ലക്ഷ്യം. നിശ്ചിത വിഭാഗങ്ങളിൽ നിന്നുള്ളവരുടെ രക്തസാംപിൾ ശേഖരിച്ച് ഇമ്യൂണോഗ്ലോബുലിൻ ജി (IgG) ആന്റിബോഡി സാന്നിധ്യം പരിശോധിക്കും. കോവിഡ് വന്നുപോയതോ വാക്സീൻ സ്വീകരിച്ചതോ ആയ ഭൂരിഭാഗം പേരിലും ഐജിജി പോസിറ്റീവായിരിക്കും. 

പരിശോധന 6 വിഭാഗങ്ങളിൽ‌

18 വയസ്സിനു മുകളിലുള്ളവർ 

5 – 17 പ്രായക്കാർ 

ഗർഭിണികൾ 

ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർ 

തീരപ്രദേശത്തുള്ളവർ 

18 വയസ്സിനു മുകളിലുള്ള ആദിവാസികൾ 

സാംപിൾ സൈസ്

ഓരോ ജില്ലയിൽ നിന്നും ജനസംഖ്യാനുപാതികമായി ശരാശരി 1000 – 1500 സാംപിളുകളാണു ശേഖരിക്കുക. ഇവ സർക്കാർ ലാബുകളിൽ പരിശോധിച്ച് റിപ്പോർട്ട് ആരോഗ്യവകുപ്പിനു കൈമാറും. 

സിറോ സർവേ ഇതുവരെ

ദേശീയതലത്തിൽ ഐസിഎംആർ 4 തവണയും സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് ഒരു തവണയും സിറോ സർവേ നടത്തി. അവസാനം ഐസിഎംആർ നടത്തിയ സിറോ സർവേയിൽ കേരളത്തിൽ 44.4% പേർക്കാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. 

വെല്ലുവിളി

ആന്റിബോഡി ദീർഘകാലം ശരീരത്തിൽ നിലനിൽക്കില്ല. ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ചവരിൽ ഇപ്പോൾ ആന്റിബോഡി സാന്നിധ്യമുണ്ടാകണമെന്നില്ല. 

English Summary: Covid sero prevalence survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com